Sunday, July 10, 2011

ജിദ്ദയില്‍ തീപിടുത്തം,

ജിദ്ദ: മദീനാറോഡില്‍ ബഗ്ദാദിയ്യയില്‍ സ്ഥിതിചെയ്യുന്ന അലീസായി പ്‌ളാസയില്‍ ഉണ്ടായ തിപിടുത്തത്തില്‍ തിട്ടപ്പെടുത്താനാകാത്ത നഷ്ടം. ശനിയാഴ്ച സന്ധൃക്ക് ഏഴുമണിയോടടുത്തുണ്ടായ തീപിടുത്തത്തില്‍ ഭാഗൃം കൊണ്ടാണ് ആര്‍ക്കും ജീവഹാനിയുണ്ടാകാതിരുന്നത്. എന്നാല്‍ ഏഴ്‌പേര്‍ക്ക് തീപൊള്ളലേറ്റ് പരിക്കുണ്ട്. ഇതുവരെ ലഭിച്ച വിവരം അനുസരിച്ച് മലയാളികള്‍ക്കാര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍കൃൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഞായറാഴ്ച പുലര്‍ച്ചവരെ തീ ആളിപ്പടരുന്നത് കണ്ടതായി
ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ച്മണിക്കും ഫയര്‍ഫോഴ്‌സ് തീ അണച്ചുകൊണ്ടിരിക്കുകയാണെന്നാണ് അലിസായി കമ്പനിയില്‍
ജി.എംന്റെ ഓഫീസില്‍ കഴിഞ്ഞ പതിനാല് വര്‍ഷമായി ജോലി
ചെയ്യുന്ന ഗഫൂര്‍ മമ്പാട് പറഞ്ഞത്.

അലിസായി കമ്പനിയുടെ രണ്ട് കെട്ടിടങ്ങളാണ് ഇവിടെ
പ്രവൃത്തിക്കുന്നത്. ഒരുകെട്ടിടം ഒമ്പത് നിലകളുള്ളതും മറ്റേത്
ഏഴ് നിലകളുള്ളതും. ഒമ്പത് നിലകളുള്ള കെട്ടിടം പൂര്‍ണ്ണമാ
ഓഫീസുകളുമാണ് പ്രവൃത്തിക്കുന്നത്. കല്ല്‌കൊ
യും കത്തിയമര്‍ന്ന് നിലം പതിച്ചു. രണ്ട് കെട്ടിടങ്ങളിലുമായി അലിസായി കമ്പനിയുടെ എഴുപതോളം വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും
ണ്ടുള്ള ഭിത്തിക്ക് പകരം ഇരുമ്പ്, ഗ്‌ളാസ് എന്നിവകൊണ്ട് നിര്‍മ്മിച്ച
വയാണ് കെട്ടിടം. സാധാരണായി
ഒരു
ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവിടുത്തെ ഓഫീസുകള്‍ പ്രവൃത്തിക്കുന്നത്. വൈകുന്നേരം ആറ് മണിയോടെ ഒട്ടുമുക്കാല്‍ സ്റ്റാഫുകളും ജോലി കഴിഞ്ഞ് ഓഫീസ് വിട്ടശേഷം ഏഴ്മണിയോടടുത്തായിരുന്നു തീ പടരാന്‍ തുടങ്ങിയത്. ആ സമയത്ത് അതൃാവ
ശൃം കുറഞ്ഞ ജീവനക്കാര്‍ മാത്രമെ ഓഫീസില്‍ ഉണ്ടായിരുന്നുള്ളു. തീ പിടിത്തമുണ്ടായ ഉടന്‍ ഓഫീസില്‍ അവശേഷിച്ചവര്‍ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടയിലാണ് ഏഴുപേര്‍ക്ക് പരിക്കേറ്റതെന്നാണ് അനുമാനിക്കുന്നത്.

റിയല്‍ എസ്‌റ്റേറ്റ്, പനാസോണിക്ക് ഇലക്‌ട്രോണിക്ക് ഉപകരണങ്ങളുടെ ഏജന്‍സി, അരി അടക്കം വിവിധയിനം ഫുഡ് സ്റ്റഫ് കമ്പനികളുടെ വിതരണം, ടെക്‌സ്‌റ്റൈല്‍ ഐറ്റംസ് തുടങ്ങി വിവിധ സാധനങ്ങളുടെ വിതരണം അലിസായി കമ്പനി ഏറ്റെടുത്തുനടത്തുണ്ട്. ഇവയുടെ എഴുപതോളം വിഭാഗം ഓഫീസുകള്‍, മെയിന്റ്റിനെന്‍സ് സെന്റര്‍ എന്നിവ ഇവിടെ പ്രവൃത്തിക്കുന്നു.

ഏകദേശം മൂവായിരത്തിലധിക പേര്‍ ഇവിടെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നു. ഇവരില്‍ നൂറ്കണക്കിന് മലയാളികളുംപെടും. ഇവരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള പല രേഖകളും തീപിടുത്തത്തില്‍ കത്തിച്ചാമ്പലായതായും ഗഫൂര്‍ മമ്പാട് പറഞ്ഞു. സ്‌ക്കൂള്‍ അടച്ചതിനാല്‍ അടുത്ത ആഴ്ച കുടുംബസമേതം നാട്ടില്‍പോകാന്‍ തീരുമാനിച്ച ഇവിടുത്തെ മലയാളി ജീവനക്കാരനായ തിരൂര്‍ സ്വദേശി സുബൈര്‍, എറണാകുളം സ്വദേശിയും ജിദ്ദയിലെ അറിയപ്പെടുന്ന ഗായികയായ അസ്ഫാ അസ്‌ലമിന്റെ പിതാവ് അസ്‌ലമിന്റെ പാസ്‌പോര്‍ട്ടടക്കം നിരവധി ഇന്തൃക്കാരുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും കത്തി നശിച്ചവയില്‍പെടുന്നു.

ഫോട്ടോ: അലീസായി പ്‌ളാസയില്‍ ഉണ്ടായ തിപിടുത്തം
ജാഫറലി പാലക്കോട്

No comments:

Post a Comment